Friday, June 11, 2010

യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണെന്ന് സൂചന. ഇതുസംബന്ധിച്ച സി.ഐ.എ. രേഖകള്‍ സി.എന്‍.എന്‍.-ഐ.ബി.എന്‍. പുറത്തുവിട്ടു. 1984 ഡിസംബര്‍ ഏഴിന് അറസ്റ്റിലായ ആന്‍ഡേഴ്‌സനെ മോചിപ്പിച്ചത് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണെന്ന്, ആന്‍ഡേഴ്‌സനെ വിട്ടതിന്റെ പിറ്റേന്ന് തയ്യാറാക്കിയതും അടുത്തയിടെ പരസ്യപ്പെടുത്തിയതുമായ രേഖകളില്‍ നിന്നു വ്യക്തമാകുന്നു. നിര്‍ദേശത്തിനു പിന്നില്‍ രാജീവാണെന്ന് ദുരന്തസമയത്ത് മധ്യപ്രദേശ് കൃഷി സെക്രട്ടറിയായിരുന്ന ആര്‍.സി. ജയിനും വ്യക്തമാക്കി. അതേസമയം, ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.

No comments:

Post a Comment